Search On Blog

x

2011, ഡിസംബർ 28, ബുധനാഴ്‌ച

നവയൗവ്വനം നൈതിക രാഷ്ട്രീയത്തിന് (അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ)







"ആകാശം പഴയത്. നക്ഷത്രങ്ങള്‍ പഴയത്. എനിക്ക് വേണ്ടത് ഒരു പുതിയ ലോകമാണ്'” ഇഖ്ബാലിന്റെ ഏറെ പ്രസിദ്ധമായ കവിതാശകലമാണിത്. ജീര്‍ണ്ണിച്ച് പുഴുക്കുത്തേറ്റ സാമൂഹിക ഘടനയെ പിഴുതെറിയാനും മൂല്യബോധപുഷ്കലമായ ഒരു നൂതന വ്യവസ്ഥിതിയെ പുനഃസൃഷ്ടിക്കാനുമുള്ള ആഹ്വാനമാണ് കവിയുടെ വരികളിലുള്ളത്. നവ ലോകസൃഷ്ടിക്കുവേണ്ടി ലോകവ്യാപകമായി നടക്കുന്ന എല്ലാ പോരാട്ടങ്ങളുടെയും കുന്തമുനകളായി തീരുന്നത് എല്ലാ രാജ്യങ്ങളിലെയും യുവതയാണ്. ക്ഷുഭിത യൗവ്വനത്തിന്റെ ഇരമ്പലുകളാണ് ഇന്നെവിടെയും കേള്‍ക്കാന്‍ കഴിയുന്നത്. കഴിഞ്ഞ നൂറ്റാണ്ടില്‍ നടന്ന എല്ലാ ദേശീയ വിമോചന സമരങ്ങളുടെയും അമരത്ത് കണ്ടത് ചോരതുടിക്കും ചെറുകൈകളാണ്. ഈ യുവതയുടെ നേതൃത്വത്തില്‍ ഇന്ന് പശ്ചിമേഷ്യയുടെ പരമ്പരാഗത മൂല്യങ്ങളെ തിരിച്ചുപിടിക്കാനുള്ള മുന്നേറ്റത്തെയും ആ മുന്നേറ്റത്തിന്റെ മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ പട്ടാള സ്വോധിപത്യ ഭരണകൂടങ്ങള്‍ കടപുഴകുന്നതും നാം കണ്ട് കൊണ്ടിരിക്കുന്നു. 
ലോക ജനസംഖ്യയില്‍ 35 ശതമാനവും യുവരക്തമാണ്. 15 മുതല്‍ 24 വരെ പ്രായമായവരുടെ എണ്ണം 250 ദശലക്ഷമാണ്. അപരിമേയമായ യുവ ശക്തിയാണത്. കൃത്യമായ ആസൂത്രണത്തിലൂടെ ഈ ശക്തിയെ മെരുക്കിയെടുത്താല്‍ രാഷ്ട്ര പുനര്‍നിര്‍മാണ യജ്ഞത്തിലെ ഒരു മഹാസംഭാവനയായിരിക്കുമത്. സാമൂഹിക വിരുദ്ധ ശക്തികളും ഉന്നം വെക്കുന്നത് യുവ ജനതയെയാണ്. അവരുടെ വിടുവായത്തങ്ങളില്‍ കുരുങ്ങി സ്വയം ചാവേറുകളാവാനും അരയില്‍ സ്ഫോടകവസ്തുക്കള്‍ കെട്ടിവെച്ച് സ്വയം പൊട്ടിത്തെറിക്കാനും തയാറാവുന്ന ചെറുപ്പക്കാരെയും നാം കാണുന്നു. ആ ഭീകരവാദ ഗ്രൂപ്പില്‍പെട്ടുപോയ യുവാക്കളുടെ വിമോചനവും യഥാര്‍ത്ഥ യുവജന സംഘടനാ പ്രവര്‍ത്തകന്റെ അജണ്ടയില്‍പ്പെടുന്നുണ്ട്. 
കേരളത്തില്‍ മുസ്ലിം യൂത്ത്ലീഗിന്റെ പ്രവര്‍ത്തനം വിവേകശാലികളായ യുവജനങ്ങളുടെ കൂട്ടായ്മ രൂപപ്പെടുത്തുവാനാണ് ഇതപര്യന്തം വിനിയോഗിച്ചിട്ടുള്ളത്. യുവാക്കളില്‍ നൈതികബോധം വളര്‍ത്തിയെടുക്കാനുള്ള കര്‍മ്മ പദ്ധതികള്‍ യൂത്ത്ലീഗ് ആവിഷ്ക്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് മെമ്പര്‍ഷിപ്പ് കാമ്പയിനില്‍ നാം “നവയൗവനം നൈതിക രാഷ്ട്രീയത്തിന്” എന്ന പ്രമേയം തന്നെ ചര്‍ച്ച ചെയ്തത്. ""വ്യക്തി ജീവിതത്തിലെ വിശുദ്ധി'' എന്ന യൂത്ത് ലീഗിന്റെ ചരല്‍കുന്ന് പ്രമേയത്തിന്റെ തുടര്‍ച്ചയാണിത്.
പൊതുജീവിതത്തില്‍ നിന്ന് നൈതിക മൂല്യങ്ങള്‍ അനുദിനം ചോര്‍ന്ന് കൊണ്ടിരിക്കുന്നു എന്നതാണ് വര്‍ത്തമാനകാല അനുഭവം. ശത കോടികളുടെ അഴിമതി കഥകളും നഗ്നമായ സ്വജന പക്ഷപാതവും പൊതുമുതല്‍ ധൂര്‍ത്തടിച്ച് കൊണ്ടുള്ള ആര്‍ഭാട ജീവിതവും ഭരണകൂടത്തിന്റ അകത്തളങ്ങളില്‍ നടക്കുന്നു എന്നത് സത്യമാണെങ്കില്‍ നമ്മുടെ ഭരണാധികാരികള്‍ക്ക് ധാര്‍മ്മിക ബോധം കൈമോശം വന്നിരിക്കുന്നതിന്റെ തെളിവാണത്. ഗാന്ധിജിയുടെ നാട്ടില്‍ ഇത് സംഭവിച്ച് കൂടാത്തതാണ്. ചമ്പാരനിലെ നീലം കൃഷിക്കാരോട് അനുഭാവം പ്രകടിപ്പിക്കാന്‍ ജീവിതം മുഴുവന്‍ കുപ്പായമിടാതെ ജീവിച്ച ഗാന്ധിജി തീവണ്ടിയില്‍ എന്തിന് അങ്ങ് മൂന്നാംക്ലാസില്‍ യാത്ര ചെയ്യുന്നു എന്ന് ചോദിച്ചപ്പോള്‍ നാലാം ക്ലാസ് ഇല്ലാത്തത് കൊണ്ട് എന്ന് മറുപടി പറഞ്ഞ ഗാന്ധിജി. അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളും നമ്മുടെ ഭരണാധികാരികള്‍ക്ക് ഇന്ന് അന്യമായിരിക്കുന്നു.
അരാഷ്ട്രീയതാവാദത്തില്‍ നിന്നും തീവ്രവാദ ചിന്തകളില്‍ നിന്നും കേരളീയ യുവത്വത്തെ മോചിപ്പിക്കുവാന്‍ യൂത്ത്ലീഗ് നടത്തിയ നിതാന്ത പരിശ്രമങ്ങള്‍ എല്ലാവിഭാഗം ജനങ്ങളുടെയും പ്രശംസപിടിച്ച് പറ്റിയിട്ടുണ്ട്. അതോടൊപ്പം ജനവിരുദ്ധ ഭരണകൂടങ്ങളുടെ നയ വൈകല്യങ്ങള്‍ തിരുത്തിക്കാനാവശ്യമായ രാഷ്ട്രീയ പ്രക്ഷോഭങ്ങളും യൂത്ത്ലീഗ് ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്ത് കുപ്രസിദ്ധമായ മതമില്ലാത്ത ജീവന്‍ സ്കൂള്‍ പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കാനാവശ്യപ്പെട്ട് യൂത്ത്ലീഗ് നടത്തിയ രൂക്ഷമായ സമരം ഒരു ഉദാഹരണം മാത്രം.
ചെങ്ങറയില്‍ നീതി നിഷേധിക്കപ്പെട്ട ദളിത് കര്‍ഷകര്‍ മണ്ണിന് വേണ്ടി മാസങ്ങളോളം നടത്തിയ സമരത്തില്‍ യൂത്ത്ലീഗ് കക്ഷിചേര്‍ന്നു. ഓണക്കാലത്ത് യൂത്ത്ലീഗ് ഒരു ലോറി നിറയെ ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ച് ചെങ്ങറ സഹോദരങ്ങള്‍ക്ക് എത്തിച്ച് കൊടുക്കുകയുണ്ടായി. പശ്ചിമ ബംഗാളില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നന്ദിഗ്രാമില്‍ നിന്നും സിന്ധൂരില്‍ നിന്നും നൂറ്കണക്കിന് കൃഷിക്കാരെ കിടപ്പാടങ്ങളില്‍ നിന്ന് ഒഴിപ്പിക്കുകയും അവരുടെ ഭൂമി വ്യവസായ ഭീമന്‍മാര്‍ക്ക് ഏല്‍പിച്ച് കൊടുക്കുകയും ചെയ്തതിനെതിരായി അലയടിച്ച പ്രക്ഷോഭത്തോട് യൂത്ത്ലീഗ് എെക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. യൂത്ത്ലീഗിന്റെ ഒരു പ്രതിനിധി സംഘം നന്ദിഗ്രാം സന്ദര്‍ശിക്കുകയും പീഡിത കര്‍ഷകരെ സമാശ്വസിപ്പിക്കുകയും ചെയ്തു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും ദേശീയതലത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ജെ.എന്‍.യു, ജാമിഅ മില്ലിയ, അലീഗഡ്, ഹംദര്‍ദ്, ഡല്‍ഹി യൂണിവേഴ്സിറ്റികളിലെ പ്രതിനിധികളെയും പങ്കെടുപ്പിച്ച് നടത്തിയ നാഷണല്‍ യൂത്ത് മീറ്റ് ഏറെ ശ്രദ്ധേയമായി. കേരളത്തില്‍ പൊതുവിലും മലബാറില്‍ വിശേഷിച്ചും മുസ്ലിം ലീഗ് പ്രസ്ഥാനം സമുദായത്തിന് നേടിക്കൊടുത്തത് ഇതര സംസ്ഥാന പ്രതിനിധികളില്‍ ആവേശമുണര്‍ത്തി. 
എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് യൂത്ത്ലീഗ് നടത്തിയ പ്രക്ഷോഭം പ്രസിദ്ധമാണ്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് യൂത്ത്ലീഗ് ധനസഹായം നല്‍കുകയും ചെയ്തു. ഇപ്പോള്‍ സജീവമായ മുല്ലപ്പെരിയാര്‍ പ്രക്ഷോഭത്തിലും യൂത്ത്ലീഗ് മുന്‍പന്തിയിലുണ്ട്. സാമൂഹിക പരിവര്‍ത്തനത്തിന്റെ പാതയിലും യൂത്ത്ലീഗിന് ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്. മുസ്ലിംസമുദായത്തില്‍ നിലനില്‍ക്കുന്ന വിവാഹധൂര്‍ത്ത്, സ്ത്രീധനം മുതലായ സാമൂഹിക അനാചാരങ്ങളെ നിര്‍മാര്‍ജനം ചെയ്യാന്‍ യൂത്ത്ലീഗ് പ്രതിജ്ഞാബദ്ധമാണ്. മുസ്ലിം സാമൂഹിക പ്രവര്‍ത്തകന്‍മാരുടെ അറിവിലേക്കായി ഒരു ചെറിയ സ്ഥിതിവിവര കണക്കിവിടെവെക്കുന്നു. കേരളത്തില്‍ ഒരു ശരാശരി ഹിന്ദുവിവാഹത്തിന് 120176 രൂപയും ക്രിസ്ത്യന്‍ വിവാഹത്തിന് 149253 രൂപയും ചെലവാകുtേമ്പാള്‍ ശരാശരി മുസ്ലിം വിവാഹത്തിന് 166643 രൂപ ചെലവാകുന്നു എന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഹിന്ദുക്കളെക്കാളും ക്രിസ്ത്യാനികളെക്കാളും സാമ്പത്തികമായി പിന്നാക്കമാണ് മുസ്ലിംകള്‍ എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു എന്ന കാര്യം പ്രത്യേകം ഓര്‍മിക്കേണ്ടതുണ്ട്.
നിലവിലുള്ള മുസ്ലിം യൂത്ത്ലീഗിന്റെ സംസ്ഥാന കമ്മിറ്റി 2007ല്‍ വന്നതാണ്. അതിന്റെ കാലാവധി ഈ വര്‍ഷം അവസാനിക്കുന്നു. നിര്‍ലോഭമായ സഹകരണം നല്‍കി ഞങ്ങളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും പ്രക്ഷോഭ സമരങ്ങളില്‍ ആപത്ശങ്കയില്ലാതെ പങ്കെടുത്ത് യൂത്ത്ലീഗ് പ്രസ്ഥാനത്തിന്റെ അന്തസ്സ് ഉയര്‍ത്തുകയും ചെയ്ത എല്ലാ പ്രവര്‍ത്തകരോടുമുള്ള അളവറ്റ കടപ്പാട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ