Search On Blog

x

2011 ഡിസംബർ 28, ബുധനാഴ്‌ച

ഹസാരെയുടെ സമരത്തിന് ആളില്ല



 ഉത്തരേന്ത്യയിലെ അതിശൈത്യം ഭയന്ന് ഡല്‍ഹി വിട്ട അന്നാ ഹസാരെയുടെ ഉപവാസ സമരത്തിന് മുംബൈയില്‍ തണുപ്പന്‍ പ്രതികരണം. 30,000 പേര്‍ക്ക് ഇരിക്കാവുന്ന പന്തലും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി കാത്തിരുന്ന സംഘാടകരെ നിരാശപ്പെടുത്തി എം.എം.ആര്‍.ഡി.എ മൈതാനിയില്‍ എത്തിയത് 10,000ത്തില്‍ താഴെ പേര്‍ മാത്രം. അന്നാ ഹസാരെയുടെ ആര്‍.എസ്.എസ് ബന്ധം വെളിപ്പെടുത്തുന്ന തെളിവുകള്‍ പുറത്തുവന്നതും സമര പരിപാടികള്‍ക്ക് കോടതികളില്‍ നിന്നേറ്റ രൂക്ഷ വിമര്‍ശവുമാണ് സമരത്തെ ജനങ്ങള്‍ കൈയൊഴിയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഹസാരെ വേദിയിലെത്തും മുമ്പ് മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തി ഭൂഷന്റെ നേതൃത്വത്തില്‍ റിലേ ഉപവാസത്തോടെ സമരം തുടങ്ങാനായിരുന്നു പദ്ധതി. രാവിലെ 10 മണിക്ക് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന സമരം തത്സമയം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി 2,000ത്തോളം മാധ്യമപ്രവര്‍ത്തകര്‍ കാലത്തു മുതലേ സമരവേദിക്കു സമീപം തമ്പടിച്ചു. 
ജനത്തിരക്ക് നേരിടുന്നതിന് പൊലീസും വ്യാപക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ശാന്തി ഭൂഷന്റെ നേതൃത്വത്തിലുള്ള ഉപവാസം 
ആരംഭിക്കാന്‍ ഒന്നര മണിക്കൂര്‍ വൈകിയതോടെ മാധ്യമപ്രവര്‍ത്തകരും ഹസാരെ അനുയായികളും അസ്വസ്ഥരായി. പൊലീസിനും ചാനലുകാര്‍ക്കും 
പണി കുറഞ്ഞെന്നായിരുന്നു ഒരു മാധ്യമപ്രവര്‍
ത്തകന്‍ ഇതേക്കുറിച്ച് പ്രതികരിച്ചത് 

കെ.എം.സി.സി മെംബര്‍ഷിപ്പ് കാമ്പയിന്‍ ജനുവരി ഒന്നിന് തുടങ്ങും


കെ.എം.സി.സി മെംബര്‍ഷിപ്പ് കാമ്പയിന്‍ ജനുവരി ഒന്നിനു തുടങ്ങാന്‍ യു.എ.ഇ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ഫെബ്രുവരി 29 ഓടെ കാമ്പയിന്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ അവസാനത്തോടെ മണ്ഡലം, ജില്ലാ, സംസ്ഥാന കമ്മിറ്റികള്‍ നിലവില്‍ വരും.
മലബാര്‍ ഗോള്‍ഡുമായി സഹകരിച്ച് നേരത്തെ ആരംഭിച്ച ജീവന്‍ രക്ഷാ പദ്ധതി യു.എ.ഇയിലുടനീളം നടപ്പാക്കും.
പാവപ്പെട്ട രോഗികള്‍ക്ക് മരുന്ന് തീര്‍ത്തും സൗജന്യമായി നല്‍കുന്ന പദ്ധതി ആസ്റ്റര്‍ ഫാര്‍മസിയുമായി സഹകരിച്ചാണ് എല്ലാ എമിറേറ്റുകളിലും നടപ്പാക്കുക. പദ്ധതി വിജയിപ്പിക്കുന്നതിന് എന്‍. കുഞ്ഞിപ്പ (അബൂദാബി), ഇബ്രാഹിം മുറിച്ചാണ്ടി (ദുബൈ), സഅദ് പുറക്കാട് (ഷാര്‍ജ), സൂപ്പി പാതിരിപ്പറ്റ (അജ്മാന്‍), അബൂബക്കര്‍ ഹാജി പാതിരിപ്പറ്റ (ഉമ്മുല്‍ ഖുവൈന്‍), വി.ടി അബൂബക്കര്‍ മൗലവി (റാസല്‍ഖൈമ), റസാഖ് ആലത്തിയൂര്‍ (അല്‍എെന്‍) എന്നിവരെ കോര്‍ഡിനേറ്റര്‍മാരെയും നിശ്ചയിച്ചിട്ടുണ്ട്്. ഓരോ എമിറേറ്റിലും മിഡില്‍ ഈസ്റ്റ് ചന്ദ്രിക പ്രചാരണം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. 

അണ്ണാ ഹസാരെ ‘ആര്‍.എസ്.എസ് പ്രചാരകന്‍ ആയിരുന്നെന്ന് തെളിയിക്കുന്ന രേഖകളും ചിത്രവും പ്രമുഖ ഹിന്ദി പത്രം പുറത്തുവിട്ടു.



 പ്രമുഖ ആര്‍.എസ്.എസ് നേതാവ് നാനാജി ദേശ്മുഖില്‍നിന്ന് ദീക്ഷ വാങ്ങിയാണ് ഹസാരെ ആര്‍.എസ്.എസില്‍ ചേര്‍ന്നതെന്ന് വെളിപ്പെടുത്തിയ ഹിന്ദി പത്രം ‘നയീ ദുനിയ’, ആര്‍.എസ്.എസിന്‍െറ ഗ്രാമവികസന പദ്ധതിയാണ് ഹസാരെ സ്വന്തം ഗ്രാമമായ റാലിഗന്‍ സിദ്ധിയില്‍ നടപ്പാക്കിയതെന്നും വ്യക്തമാക്കി. ഹസാരെയുടെ ഉപവാസം മുംബൈയില്‍ തുടങ്ങാനിരിക്കേ പുറത്തുവന്ന വെളിപ്പെടുത്തല്‍ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും വിവാദമാക്കിയിട്ടും നിഷേധിക്കാന്‍ ഹസാരെ തയാറായിട്ടില്ല.
നാനാദേശ്മുഖ് അധ്യക്ഷനായ ആര്‍.എസ്.എസുമായി അഫിലിയേറ്റ് ചെയ്ത ഒരു സന്നദ്ധ സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനവും അണ്ണാ ഹസാരെ വഹിച്ചിരുന്നു. ആര്‍.എസ്.എസ് ശിബിരങ്ങളില്‍ ദേശ്മുഖ് പതിവായി ഹസാരെയെ പ്രശംസിച്ച് തുടങ്ങിയതോടെയാണ് സംഘ്പരിവാര്‍ വൃത്തങ്ങളില്‍ ഹസാരെ ആദരണീയ വ്യക്തിത്വമായി മാറിയത്. ആര്‍.എസ്.എസ് പ്രചാരകന്‍ ആയി മാറിയ ഹസാരെ ദീക്ഷ നല്‍കിയ നാനാ ദേശ്മുഖിന്‍െറ കൂടെനിന്ന് ഏറെക്കാലം പ്രവര്‍ത്തിക്കുകയും ചെയ്തു. റാലിഗന്‍ സിദ്ധിയില്‍ ഹസാരെ നടത്തിയ ആര്‍.എസ്.എസ് പദ്ധതിയുടെ പരീക്ഷണമാണ് അദ്ദേഹത്തിന്‍െറ ഗ്രാമവികസന മാതൃകയായി ആഘോഷിക്കപ്പെട്ടത്്.
ഹസാരെക്ക് ആര്‍.എസ്.എസ് ബന്ധമില്ളെന്ന് അദ്ദേഹവും സംഘാംഗങ്ങളും തുടര്‍ച്ചയായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് വ്യക്തമായ തെളിവുകളോടെ ‘നയീ ദുനിയ’ രംഗത്തുവന്നത്. ഹസാരെയും ആര്‍.എസ്.എസും തമ്മിലുള്ള അഭേദ്യമായ ബന്ധം വ്യക്തമാക്കുന്ന ചിത്രവും പത്രം പുറത്തുവിട്ടു. ‘ശുദ്ധഹൃദയത്തോടെയും പൂര്‍ണസംതൃപ്തിയോടും ആര്‍.എസ്.എസില്‍ പ്രവര്‍ത്തിച്ച ഹസാരെക്കൊപ്പം തനിക്കും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നു’വെന്ന് നാനാ ദേശ്മുഖിന്‍െറ അടുത്ത സഹായി രാം പ്രകാശ് ഗുപ്ത പത്രത്തോട് വിശദീകരിച്ചു. ‘ദേശ്മുഖുമായി തോളോട് തോള്‍ ചേര്‍ന്നാണ് ഹസാരെ പ്രവര്‍ത്തിച്ചത്. ഗ്രാമങ്ങളുടെ വികസനത്തിന് ആര്‍.എസ്.എസ് നേതൃത്വത്തില്‍ രൂപവത്കരിച്ച ‘ഗ്രാം വിശ്വ’ (ഗ്രാമലോകം) സംഘടനയുടെ പ്രസിഡന്‍റ് പദം ദേശ്മുഖ് കൈയാളിയപ്പോള്‍ സെക്രട്ടറി സ്ഥാനം ഹസാരെക്കായിരുന്നു. ലക്നോവിലെ ഗാന്ധി പാര്‍ക്കില്‍ 1983ല്‍ നടന്ന മൂന്നുദിവസത്തെ ‘ഗ്രാം വിശ്വ ബൈഠകി’ല്‍ ഹസാരെയുടെ സജീവസാന്നിധ്യമുണ്ടായിരുന്നു. ഗ്രാമീണ ഭാരതത്തിന്‍െറ വികസന സങ്കല്‍പം ഉരുത്തിരിച്ചെടുത്തത് 28 വര്‍ഷം മുമ്പ് നടന്ന ഈ ‘ബൈഠകി’ല്‍ നിന്നാണെന്നും ഗുപ്ത വ്യക്തമാക്കി. ഗോണ്ട ബല്‍റാംപൂരിലുള്ള ജയപ്രഭ ഗ്രാമത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തനത്തിനായി എത്തിയ അണ്ണാ ഹസാരെ ഒരു രാത്രി അവിടെ കഴിച്ചുകൂട്ടിയ കാര്യവും ഗുപ്ത ഓര്‍ത്തെടുത്തു. താനും ഹസാരെയും ചേര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഈ പ്രവര്‍ത്തനത്തിനായി ചുറ്റിക്കറങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുകൂടാതെ ചിത്രകൂടത്തില്‍ നാനാ ദേശ്മുഖ് തുടങ്ങിയ ‘ഗ്രാമോദയ’ പദ്ധതി നടപ്പാക്കാന്‍ ഹസാരെ ഏറെ നാള്‍ പ്രവര്‍ത്തിച്ചു. ഇതിനുശേഷം റാലിഗന്‍ സിദ്ധിയിലേക്കും ഗ്രാമവികസന പദ്ധതിക്കായി നാനാ ദേശ്മുഖ് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അയച്ചുകൊടുത്തുവെന്നും ഗുപ്ത വെളിപ്പെടുത്തി. സജീവ ആര്‍.എസ്.എസ് പ്രവര്‍ത്തനവുമായി ദീന്‍ ദയാല്‍ ഫൗണ്ടേഷന്‍ സ്ഥാപനങ്ങളുടെ മാനേജ്മെന്‍റ് കമ്മിറ്റി അംഗമായി ഇപ്പോഴും തുടരുകയാണ് ഗുപ്ത. ആര്‍.എസ്.എസ് ബന്ധം നിഷേധിക്കാന്‍ ധൃതി കാണിക്കാറുള്ള ഹസാരെ സംഘവും ഹസാരെയും ആര്‍.എസ്.എസ് ബന്ധം സംബന്ധിച്ച ‘നയീ ദുനിയ’ വാര്‍ത്ത നിഷേധിച്ചില്ളെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ഒക്ടോബറില്‍ നാഗ്പൂരില്‍ സംഘടിപ്പിച്ച വാര്‍ഷിക ദസറ റാലിയില്‍ സംസാരിച്ച ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് അഴിമതി വിരുദ്ധ കാമ്പയിനില്‍ സംഘ് പ്രവര്‍ത്തകരെല്ലാം സജീവമാണെന്ന് വ്യക്തമാക്കിയിരുന്നു. അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്‍െറ ഭാരവാഹിത്വവും ‘ക്രെഡിറ്റും’ മോഹിക്കാതെയാണിത് ചെയ്യുന്നതെന്നും ഭഗവത് വ്യക്തമാക്കിയിരുന്നു
 

ന്യൂനപക്ഷ പ്രശ്നങ്ങളില്‍ വീഴ്ച പറ്റിയെന്ന് സി.പി.എം മലപ്പുറം ജില്ലാ റിപ്പോര്‍ട്ട്

 
മുസ്ലിം ന്യൂനപക്ഷത്തിന്റെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റിയതായി സി.പി.എം. ജില്ലാ കമ്മിറ്റിയുടെ സംഘടനാ റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി തുടരുന്ന അംഗങ്ങളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ കഴിഞ്ഞില്ലെന്നും ജില്ലാ സമ്മേളനത്തില്‍ സെക്രട്ടറി കെ. ഉമര്‍മാസ്റ്റര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മുസ്ലിം വിഭാഗത്തെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കുന്നതിനായി നടത്തിയ പാര്‍ട്ടി പരിപാടികള്‍ ഫലം കണ്ടില്ല. സി.പി.എമ്മിനോ ഇടതുകക്ഷികള്‍ക്കോ വേണ്ടത്ര മുന്നേറ്റമുണ്ടാക്കാന്‍ ഇതുവരെ കഴിഞ്ഞില്ല. മുസ്ലിംലീഗിന് സ്വാധീനമുള്ള മലപ്പുറം ജില്ലയില്‍ സംഘടനാ പ്രവര്‍ത്തനം ദുഷ്കരമാണ്. ന്യൂനപക്ഷങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ തുടര്‍ച്ചയായി വീഴ്ച പറ്റുകയാണ്. 2004ല്‍ ടി.കെ. ഹംസ മഞ്ചേരി ലോക്സഭാ മണ്ഡലത്തില്‍ വിജയിച്ചപ്പോള്‍ മലപ്പുറം ചുവന്നുവെന്ന വിലയിരുത്തല്‍ ശരിയായിരുന്നില്ലെന്ന് സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2010ലെ തദ്ദേശ തെരഞ്ഞെടുപ്പിലും ഈ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്കുണ്ടായ പരാജയത്തിന് കാരണങ്ങള്‍ പലതാണ്. മുസ്ലിം സംഘടനകള്‍ മുസ്ലിംലീഗിനുപിന്നില്‍ അണിനിരന്നു. തദ്ദേശ സ്ഥാപനങ്ങളിലെ പാര്‍ട്ടി പ്രതിനിധികളും എം.എല്‍.എ.മാരും മന്ത്രിമാരും ഉള്‍പ്പടെ അധികാര സ്ഥാനങ്ങളിലുള്ളവര്‍ വര്‍ഗ സംഘടനാ ബോധമില്ലാതെ പെരുമാറി. ഭൗതിക സുഖങ്ങള്‍ക്ക് മാത്രമാണ് പലരും പ്രാമുഖ്യം നല്‍കിയത്. ജനാധിപത്യ കേന്ദ്രീകരണം നടപ്പാക്കാന്‍ കഴിഞ്ഞില്ല. സംസ്ഥാന നേതാക്കളുടെയും ജില്ലാ നേതാക്കളുടെയും വീഴ്ചയാണ് തെരഞ്ഞെടുപ്പില്‍ ഉണ്ടായത്.

സാക്ഷര കേരളമേ ....ലജ്ജിക്കുന്നു


ബംഗാളി യുവതിയെ പീഡിപ്പിച്ച് റോഡില്‍ തള്ളി ; നാല് മലയാളിയുവാക്കള്‍ അറസ്റ്റില്‍ :-
കാമുകനെത്തേടി ഇരിട്ടിയില്‍ എത്തിയ ബാംഗാളിയായ പതിനേഴുകാരിയെ പീഡിപ്പിച്ച ശേഷം വിവസ്ത്രയാക്കി റോഡില്‍ തള്ളി. സംഭവത്തില്‍ നാല് മലയാളി യുവാക്കള്‍ അറസ്റ്റിലായി.
ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിനിയാണ് പീഡനത്തിനിരയായത്. ഉളിക്കല്‍ മണിപ്പാറ സ്വദേശികളായ നാലുപേരെ ഇരിട്ടി സി.ഐ.യും എസ്.പി.യുടെ സ്‌ക്വാഡിലെ അംഗങ്ങളും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.

***ഇതുപോലുള്ള നരധാമന്മാർ നമ്മുടെ സമൂഹത്തിൽ ഉള്ളപ്പോഴാണു ഗോവിന്ദച്ചാമിയെ തൂക്കിലേറ്റാനും കല്ലെറിയാനും കേരളം ആവേശം കാണിച്ചതു.
അന്നു ശബ്ദമുയർത്തിയ വനിതാ സംഘടനകളും പൊതുജനങ്ങളും ഇന്നെവിടെ ?.
പതിനേഴുകാരിയായ ഈ ബംഗാളിപെൺകുട്ടിയുടെ മാനത്തിനു ഒരു വിലയും ഇല്ലേ നമ്മുടെ പ്രബുദ്ധ കേരളത്തിൽ..?
 

വി.എസിനെ വിജിലന്‍സ് ചോദ്യം ചെയ്തു



കാസര്‍കോട് ഭൂമി വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തു. മുഖ്യമന്ത്രിയായിരിക്കെ ബന്ധുവിന് അനധികൃതമായി ഭൂമി പതിച്ചു നല്‍കിയെന്ന കേസിലായിരുന്നു ചോദ്യം ചെയ്യല്‍. വി.എസിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ വൈകിട്ട് മൂന്നിനാരംഭിച്ച ചോദ്യം ചെയ്യല്‍ അഞ്ചേകാല്‍ വരെ നീണ്ടു. വിജിലന്‍സ് കോഴിക്കോട് എസ്.പി ഹബീബ് റഹ്മാന്‍, കാസര്‍കോട് ഡിവൈ.എസ്പി കുഞ്ഞുരാമന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. വിജിലന്‍സ് ചോദിച്ച ചോദ്യങ്ങളെല്ലാം വി.എസ് നിഷേധിച്ചതായാണറിയുന്നത്. ഈ വിഷയത്തില്‍ തനിക്ക് ഒരു പങ്കുമില്ലെന്ന് വി.എസ് വിജിലന്‍സിന് മൊഴി നല്‍കി. എന്നാല്‍ പല ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി അദ്ദേഹം നല്‍കിയില്ലെന്നാണ് അറിയുന്നത്.
കേസുമായി ബന്ധപ്പെട്ട് അന്നത്തെ റവന്യൂമന്ത്രിയായിരുന്ന കെ.പി. രാജേന്ദ്രന്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഷീലാ തോമസ്, എന്നിവരുടെയും മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ മൊഴിപ്പകര്‍പ്പില്‍ രാജേന്ദ്രന്‍ ഒപ്പിട്ടു നല്‍കിയിട്ടില്ലെന്നാണറിയുന്നത്. കേസുമായി ബന്ധപ്പെട്ടു വ്യക്തമായ മൊഴി ലഭിച്ച സാഹചര്യത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്യാനുള്ള നീക്കത്തിലാണു വിജിലന്‍സ്. അതിന്റെ അടിസ്ഥാനത്തിലാണ് അവസാനഘട്ടമെന്ന നിലക്ക് വി.എസിന്റെ മൊഴി രേഖപ്പെടുത്തിയത്.

ഇത് അധികമാരും അറിയാത്ത കഥ .., ഇതാണ് തങ്ങള്‍ ...., ശിഹാബ് തങ്ങളുടെ ഡ്രൈവര്‍ മുജീബ് പറഞ്ഞ കഥ .....























ഒരിക്കല്‍ തമിള്‍ നാട്ടില്‍ ഒരു പരിപാടി കഴിഞ്ഞു മുജീനോപ്പം കാറില്‍ തിരിച്ചു വരികയാണ് തങ്ങള്‍ ..., പദിവ് പോലെ തങ്ങള്‍ വായനയില്‍ മുഴുകി ഇരിക്കുന്നു . ... കാര്‍ ഒരു വിജനമായ പ്രദേശത്ത് കൂടി കടന്നു പോകുന്നു ..., വഴിയരികില്‍ ഒരു വൃദ്ധയായ സ്ത്രീയും , ഒരു യുവതിയും നിലത്തിരുന്നു വാവിട്ടു നില വിളിക്കുകയാണ് ...., അദി വേഗദയില്‍ മുന്നോട്ടു കുദിക്കുന്ന കാര്‍ അവരെയും കടന്നു പോയെങ്കിലും , ഇത് ശ്രദ്ധയില്‍ പെട്ട തങ്ങള്‍ കാര്‍ നിര്‍ത്താനും , പിന്നോട്ട് എടുക്കാനും പറഞ്ഞു .... ഇതനുസരിച്ച് മുജീബ് കാര്‍ പിന്നോട്ടെടുത് ആ നിലവില്‍ക്കുന്ന സ്ത്രീകളുടെ മുന്നില്‍ എത്തി ..., എന്താണ് സംബവമെന്നു ചോദിച്ചപ്പ്പോള്‍ യുവതി പൂര്‍ണ ഗര്ഭാനിയാണ്‌, വേദനയില്‍ കിടന്നു പിടയുകയാനെന്നു , എത്രയും പെട്ടെന്ന് ഹോസ്പിറ്റലില്‍ എത്തിക്കണമെന്നും , മണിക്കൂറായി ഞങ്ങള്‍ ഇവിടെ വാവിട്ടു കരഞ്ഞെങ്കിലും ആരും ഗൌനിചില്ലെന്നും , വാടക വണ്ടികള്‍ പോലും നിര്‍ത്താന്‍ കൂട്ടാക്കിയില്ലെന്നും ആയ വൃദ്ധ കണ്ണീരൊഴുകി പറഞ്ഞു ...
ഇത് കേട്ട തങ്ങള്‍ കാറില്‍ നിന്നും ഇറങ്ങി , ഡ്രൈവര്‍ മുജീബിനോട് ആ സ്ത്രീയെ എത്രയും പെട്ടെന്ന് ഹോസ്പിറ്റലില്‍ എത്തിക്കണം എന്ന് പറഞ്ഞു ..., അപ്പൊ മുജീബ് ചോദിച്ചു അപ്പൊ തങ്ങള്‍ എന്ത് ചെയ്യും ..., തങ്ങള്‍ പറഞ്ഞു നീ പോയി വരും വരെയും ഞാന്‍ ഇവിടെ നില്‍കാം എന്ന് ..., ഈ പ്രധേഷതേ കുറിച്ച് ഒരു ധാരനയുമില്ലതാ ഞാന്‍ എത്ര സമയം കഴിഞ്ഞ തിരിച്ചു വരിക എന്നറിയില്ലെന്നും , അത് വരെ തങ്ങള്‍ ഇവിടെ ഒറ്റയ്ക്ക് എങ്ങിനെയാ കഴിയുക എന്നും പറഞ്ഞപോള്‍ , മുജീബേ നിന്നോട് ഇവരെ ഹോസ്പിറ്റലില്‍ എതികാനല്ലേയ് പറഞ്ഞത് എന്ന് ഒരല്പം കാര്കശ്യതോടെയ് തങ്ങള്‍ പറഞ്ഞത്രെ ...
ഇത് പ്രകാരം ആ പാവപ്പെട്ട സ്ത്രീകളെയും കയറ്റി ഹോസ്പിട്ടളിലക്ക് പോയ മുജീബ് ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞു തിരിച്ചു വരും വരെയും പ്രീയപ്പെട്ട തങ്ങള്‍ റോഡ്‌ വക്കില്‍ ഡ്രൈവറെയും , കാറും കാത്തു നിന്നു ...., കേരള രാഷ്ട്രീയം തന്റെ തറവാടിന്റെ കോലായില്‍ ഇരുന്നു വിരല്‍ തുംബ് കൊണ്ട് നിയന്ദ്രിക്കുംബോഴും , പട്ടിണി പാവങ്ങളുടെ മനസ്സ് നെഞ്ചോട്‌ ചേര്‍ത്ത് വെയ്ക്കാന്‍ കഴിഞ്ഞ തങ്ങള്‍ ഒരു മണിക്കൂ നേരം വിജനമായ പ്രദേശത്ത് ഒറ്റയ്ക്ക് കാത്തിരുന്നു ..., അപ്പോഴും തങ്ങള്‍ മുഷിഞ്ഞിരുനില്ല , മരിച്ചു തങ്ങളുടെ മുഖത്ത് ഒരാളെ സഹായിക്കാന്‍ കഴിഞ്ഞ സംപ്ത്രിപ്തിയായിരുന്നുവത്രേ നിഴാളിചിരുന്നത് ......, ., നാഥാ ഞങളുടെ പ്രീയ നേതാവിന് നീ സ്വര്‍ഗം നല്‍കണേ ..... ആമീന്‍